Sunday, July 18, 2010

ഖുറൈഷ്

ആദ്യ സൂക്തത്തിലേ 'ഖുറൈഷ് ' എന്ന പദമാണ്‌ സൂറയുടെ നാമമായി എടുത്തിട്ടുള്ളത്‌.
'റബ്ബ ഹാദല്‍ ബൈത്ത്' എന്ന പദത്തില്‍ നിന്ന് ബൈത്ത് എന്നത് കഅബയാണെന്നും അതുകൊണ്ട് തന്നെ മക്കിയായ
സൂറയാനെന്നും സ്പഷ്ടമാണ്. ഈ സൂറയും സൂറ അല്‍് ഫീലും ഒരേ സമയം അവതീര്നമയതനെന്ന കാര്യത്തില്‍ മുഫസ്സിരീങ്ങല്കിടയില്‍ ഏകാഭിപ്രയമുണ്ട്.ഈ സൂറയുടെ പശ്ചാത്തലം മനസ്സിലാകുന്നതിന് സൂറ അല്‍് ഫീലിന്റായ് പശ്ചാത്തലം കൂടി മനസ്സിലാകുന്നത് സഹായകരമാണ്.

ചരിത്ര പശ്ചാത്തലം
ഖുസയ്യുബുനു കിലബിന്റായ് കാലത്താണ് ഹിജസിലെങ്ങും ചിതറി കിടന്നിരുന്ന ഖുറൈഷി ഗോത്രത്തെ എകൌപിപ്പികുന്നത്. അങ്ങനെ മക്കയെ തലസ്ഥാന നഗരിയാകുകയും തുടര്‍ന്ന് കഅബയുടെ പരിചരണം ഖുറൈശികളുടെ കൈയില്‍ വരികയും ചെയ്തു. ഖുറൈശികളുടെ അസൂത്രനപാടവം മറ്റു ഗോത്രക്കര്കിടയില്‍ ഖുറൈശികള്‍ക്ക് വലിയ മതിപ്പും സ്വാധീനവും നേടികൊടുത്തു.ഖുറൈഷികള്‍ ഇസ്മയില്‍ നബിയുടെ കുടുംബ പരമ്പരയില്‍ പെട്ടവരാണെന്നു അവരുടേ പിന്ഘമികളെ എടുത്തു പരിശോധിച്ചാല്‍ മനിസ്സിലകുന്നതാണ്. അവ ഇപ്രകരമാനെന്നു പറയപ്പെടുന്നു

ഇസ്മയില്‍ ->അദ്നാന്‍-> മുലര്ര്‍ ->ഇല്യാസ് ->മുദരികത്ത് ->ഖിനാനത്ത് ->ഉഹയ്യ്‌ ->നള്ര്->മാലിക് ->ഫിഅര്->ഗാലിബ് ->ലുഅയ്യിഅ->കഅബ്->മുറ്ര്‍ത്ത് ->ഖിലാബ് ->സയ്യിഅ->അബ്ദുല്‍ മനാഫ് -> ഹാഷിം ->അബ്ദുല്‍ മുത്വലിബ്-> അബ്ദുള്ള

ഇതില്‍ അബ്ദുമനാഫിന് നാലു പുത്രന്മാരുണ്ടായി: ഹാശിം, അബ്ദുശ്ശംസ്, മുത്ത്വലിബ്, നൌഫല്‍. ഇക്കൂട്ടത്തിലെ ഹാശിമാണ് അബ്ദുല്‍മുത്ത്വലിബിന്റെ പിതാവും പ്രവാചകന്റെ പ്രപിതാവും.
ഖുറൈശികള്‍ല പ്രധാനമായും അവരുടെ വ്യാപാരം നടത്തിയിരുന്നത് യമന്‍,
സിറിയ ,ഈജിപ്ത് ,ഇറാഖ് ,ഇറാന്‍,അബ്സീനിയ പോലുള്ള സ്ഥലങ്ങളിലെക്കായിരുന്നു.വഴിമധ്യേയുളള അറബിഗോത്രങ്ങളെല്ലാം, കഅ്ബയുടെ പരിചാരകരെന്ന നിലയില്‍ ഖുറൈശികളെ ആദരിച്ചിരുന്നുവെന്നത് മറ്റ് അറബി ഗോത്രങ്ങളുടെ വ്യാപാരസംഘങ്ങളെ അപേക്ഷിച്ച് ഖുറൈശി സാര്‍ഥവാഹകസംഘങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കി. ഹജ്ജ് കാലത്ത് ഖുറൈശികള്‍ ഹാജിമാര്‍ക്ക് ഉദാരമായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ പേരില്‍ എല്ലാവരും അവരോട് കൃതജ്ഞതയുളളവരായിരുന്നു. വഴിക്കുവെച്ച് തങ്ങളുടെ സാര്‍ഥക വാഹനങ്ങള്‍ കൊളളയടിക്കപ്പെടുമെന്ന് ഭയപ്പെടേണ്ട അവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല.ഇതെല്ലാം കണക്കുകൂട്ടിക്കൊണ്ട് ഹാശിം തന്റെ വ്യാപാര പദ്ധതി തയ്യാറാക്കുകയും മറ്റു മൂന്നു സഹോദരന്മാരെയും അതില്‍ പങ്കാളികളാക്കുകയും ചെയ്തു. സിറിയയിലെ ഗസ്സാന്‍ രാജാവില്‍നിന്ന് ഹാശിമും അബ്സീനിയന്‍ രാജാവില്‍നിന്ന് അബ്ദുശ്ശംസും യമനി നാടുവാഴികളില്‍നിന്നു മുത്ത്വലിബും ഇറാഖ് ഇറാന്‍ ഭരണകൂടങ്ങളില്‍നിന്ന് നൌഫലും വ്യാപാരസംരക്ഷണം നേടി. അങ്ങനെ അവരുടെ കച്ചവടം അതിവേഗം വളര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ഈ നാലു സഹോദരന്മാരും مُتَّجِرِين (വണിക്കുകള്‍) എന്ന പേരില്‍ പ്രസിദ്ധരായി. ചുറ്റുമുളള ഗോത്രങ്ങളുമായും രാജ്യങ്ങളുമായും സ്ഥാപിച്ച സൌഹാര്‍ദ ബന്ധത്തെ ആസ്പദമാക്കി അവര്‍ أَصْحَابُ الإيلاَف എന്നും വിളിക്കപ്പെട്ടിരുന്നു.ഇതാണ് സൂറയുടെ തുടക്കത്തില്‍ പറയുന്നത് "ഖുറൈശികളുടെ ഇണക്കം എത്ര അട്ബുധകരം".ഖുറൈശികള്‍ ഈ വിധം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മക്കയില്‍ അബ്റഹത്തിന്റെ ആക്രമണമുണ്ടായത്.പക്ഷേ, അല്ലാഹു അവന്റെ ശക്തിപ്രഭാവം കാണിച്ചു. പക്ഷിപ്പട ചരല്‍ക്കല്ലെറിഞ്ഞ് അറുപതിനായിരം ഭടന്മാരുളള അബ്സീനിയന്‍ സൈന്യത്തെ നശിപ്പിച്ചുകളഞ്ഞു.ഇതോടെ കഅ്ബ അല്ലാഹുവിന്റെ ഗേഹമാണെന്ന അറബികളുടെ വിശ്വാസം പൂര്‍വോപരി ദൃഢമായി.

വചന ലക്ഷ്യം
നബി(സ)യുടെ നിയോഗകാലത്തെ ഈ സാഹചര്യം ഏവര്‍ക്കും അറിയുന്നതായിരുന്നു. അതിനാല്‍ അതു പരാമര്‍ശിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഈ സൂറയിലെ നാലു കൊച്ചുവാക്യങ്ങളിലൂടെ ഖുറൈശികളോട് ഇത്രമാത്രം പറഞ്ഞുമതിയാക്കിയിരിക്കുന്നു: ഈ ഗേഹം (കഅ്ബ) വിഗ്രഹാലയമല്ല, അല്ലാഹുവിന്റെ ഗേഹമാണ് എന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്നു. ഈ മന്ദിരത്തിന്റെ തണലില്‍ നിങ്ങള്‍ക്കഭയമരുളിയതും, നിങ്ങളുടെ കച്ചവടത്തിന്റെ ഈ അഭിവൃദ്ധി, നിങ്ങളെ ക്ഷാമത്തില്‍നിന്നു രക്ഷിച്ച് ഇവ്വിധം സമൃദ്ധിയേകിയതും എല്ലാം അല്ലാഹുവിന്റെ മാത്രം അനുഗ്രഹമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഈ വസ്തുതകളെല്ലാം നിങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ആ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നാണ്.

لِإِيلَافِ = ഇണക്കിയതിനാല്‍ قُرَيْشٍ = ഖുറൈശികളെ

إِيلَافِهِمْ = അതായത്, അവരുടെ ഇണക്കം رِحْلَةَ = യാത്രയുമായി

الشِّتَاءِ = ശൈത്യകാലത്തെ وَالصَّيْفِ = ഉഷ്ണകാലത്തെയും

فَلْيَعْبُدُوا = അതിനാല്‍ അവര്‍ വഴിപ്പെടട്ടെ رَبَّ = നാഥനെ هَٰذَا

الْبَيْتِ = ഈ മന്ദിരത്തിന്റെ

الَّذِي أَطْعَمَهُم = അവര്‍ക്ക് ആഹാരം നല്‍കിയ مِّن جُوعٍ = വിശപ്പിന് وَآمَنَهُم = അവര്‍ക്ക് നിര്‍ഭയത്വവും നല്‍കിയ مِّنْ خَوْفٍ = പേടിക്കു പകരം



No comments:

Post a Comment