Saturday, August 14, 2010

പെരുമ നടിക്കല്‍

ഈ സൂറ ഭൌതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്. ഭൌതികഭ്രമത്താല്‍ അവര്‍ അന്ത്യശ്വാസം വരെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പ്രതാപവും സുഖാനന്ദങ്ങളും വാരിക്കൂട്ടാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവ നേടിയതിന്റെ പേരില്‍ അവര്‍ അഭിമാനമപുളകിതരാകുന്നു. അതിനുപരി മറ്റൊന്നും ശ്രദ്ധിക്കാനുളള പ്രജ്ഞയേ ഇല്ലാത്തവണ്ണം അവര്‍ അതിനെക്കുറിച്ചുളള വിചാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അതിന്റെ പരിണതിയെക്കുറിച്ചുണര്‍ത്തിയ ശേഷം ആളുകളോടു പറയുന്നു: നിങ്ങള്‍ ബോധമില്ലാതെ വാരിക്കൂട്ടുന്ന ഈ അനുഗ്രഹങ്ങളുണ്ടല്ലോ, അവ അനുഗ്രഹങ്ങള്‍ മാത്രമല്ല; നിങ്ങളെ പരീക്ഷിക്കാനുളള ഉപാധികള്‍കൂടിയാണ്. ഈ അനുഗ്രഹങ്ങളിലോരോന്നിനെക്കുറിച്ചും നിങ്ങള്‍ പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടിവരും. 
 
  أَلْهَاكُمُ التَّكَاثُرُ
 "പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു ."
لَهْو  - 'അശ്രദ്ധ'  എന്ന പദത്തില്‍ നിന്നാണ്  أَلْهَاكُمُ എന്ന പദം ഉണ്ടായിരിക്കുന്നത് .
ഒരാള്‍ സുപ്രധാനമായ മറ്റു കാര്യങ്ങളിലെല്ലാം അശ്രദ്ധനായി ഒരു വിഷയത്തില്‍തന്നെ മുഴുകിപ്പോകാന്‍ മാത്രം അതില്‍ ആകൃഷ്ടനാവുക എന്ന അര്‍ഥത്തിലാണ് അറബിഭാഷയില്‍ ഈ പദം ഉപയോഗിക്കാറുളളത്. 
تَكَاثُر  എന്ന പദം كَثْرَة എന്ന പദത്തില്‍ നിന്നാണ്. അതിന്ന് മൂന്നര്‍ഥങ്ങളുണ്ട്. 
ഒന്ന്: ഏറെയേറെ സമൃദ്ധിയാര്‍ജിക്കാന്‍ ശ്രമിക്കുക. രണ്ട്: സമൃദ്ധി കൈവരുത്തുന്നതില്‍ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിക്കുക. മൂന്ന്: താന്‍ മറ്റുള്ളവരെക്കാള്‍ സമൃദ്ധി നേടിയിട്ടുണ്ടെന്ന് അഭിമാനിക്കുക.
ആളുകള്‍ ഭൌതികവിഭവങ്ങളാര്‍ജിക്കുന്ന തിരക്കില്‍ ആപേക്ഷികമായി അതിനെക്കാള്‍ പ്രധാനമായ എല്ലാ സംഗതികളെയും അവഗണിച്ചിരിക്കുന്നു. അവര്‍ ദൈവബോധമില്ലാത്തവരായി. പരലോകവിചാരമില്ലാത്തവരായി ധാര്‍മിക പരിധികളും ധാര്‍മിക ബാധ്യതകളും മറന്നുപോയി. അവകാശികളുടെ അവകാശങ്ങളെ സംബന്ധിച്ചും അവ വകവെച്ചുകൊടുക്കുന്നതിലുള്ള സ്വന്തം കര്‍ത്തവ്യങ്ങളെക്കുറിച്ചും അശ്രദ്ധരായി. ജീവിതനിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചാണവരുടെ ചിന്ത മുഴുവന്‍. 
ഈ ചിന്ത ഇവിടം വരെ പോകും എന്നാണ് അടുത്ത ആയത്തില്‍ പറയുന്നത് 



   حَتَّىٰ زُرْتُمُ الْمَقَابِرَ
" ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നത് വരെ "
അതായത്, നിങ്ങള്‍ ആയുസ്സ് മുഴുവന്‍ ഈ പ്രയത്നത്തില്‍ ഹോമിക്കുന്നു. അന്ത്യനിമിഷം വരെ നിങ്ങളീ വിചാരം വെടിയുകയില്ല.
  
كَلَّا سَوْفَ تَعْلَمُونَ
" അല്ല , അടുത്ത് തന്നെ നിങ്ങള്‍ അറിയുന്നുണ്ട് ."
അതായത്, ഭൌതിക വിഭവങ്ങളിലുളള സമൃദ്ധിയും അതില്‍ മറ്റുളളവരെക്കാള്‍ മുന്നേറുന്നതും തന്നെയാണ് പുരോഗതിയും വിജയവുമെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ പുരോഗതിയും വിജയവും ഒരിക്കലും അതല്ല. അടുത്ത് അതിന്റെ ദുഷ്ഫലം നിങ്ങള്‍ക്കു മനസ്സിലാകും. എത്ര വലിയ തെറ്റുകളിലാണ് നിങ്ങളുടെ ജീവിതം അര്‍പ്പിച്ചത് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയുകയും ചെയ്യും. അടുത്ത് എന്നതുകൊണ്ടുദ്ദേശ്യം പരലോകമാകാം. 

ثُمَّ كَلَّا سَوْفَ تَعْلَمُونَ
 "സംശയം വേണ്ടാ,  നിങ്ങള്‍ അറിയുക തന്നെ ചെയ്യും ."

كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ 
"അല്ല , വ്യക്തമായ ജ്ഞാനം ഉണ്ടായിരുന്നെങ്കില്‍  .   "

لَتَرَوُنَّ الْجَحِيمَ
"നിങ്ങള്‍ നരകത്തെ കാണുക തന്നെ ചെയ്യും."

ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
"വീണ്ടും കേട്ടു കൊള്ളുക , നിങ്ങള്‍ തികഞ്ഞ ബോധ്യത്തോടെ അതിനെ കാണുകതന്നെ ചെയ്യും."






 ... തുടരും
താഴെയുള്ള വീഡിയോ ഈ വിഷയത്തെ പരാമര്‍ശിക്കുന്നു   
http://il.youtube.com/watch?v=Hh_yQqVn_Dk&feature=related

Sunday, July 18, 2010

ഖുറൈഷ്

ആദ്യ സൂക്തത്തിലേ 'ഖുറൈഷ് ' എന്ന പദമാണ്‌ സൂറയുടെ നാമമായി എടുത്തിട്ടുള്ളത്‌.
'റബ്ബ ഹാദല്‍ ബൈത്ത്' എന്ന പദത്തില്‍ നിന്ന് ബൈത്ത് എന്നത് കഅബയാണെന്നും അതുകൊണ്ട് തന്നെ മക്കിയായ
സൂറയാനെന്നും സ്പഷ്ടമാണ്. ഈ സൂറയും സൂറ അല്‍് ഫീലും ഒരേ സമയം അവതീര്നമയതനെന്ന കാര്യത്തില്‍ മുഫസ്സിരീങ്ങല്കിടയില്‍ ഏകാഭിപ്രയമുണ്ട്.ഈ സൂറയുടെ പശ്ചാത്തലം മനസ്സിലാകുന്നതിന് സൂറ അല്‍് ഫീലിന്റായ് പശ്ചാത്തലം കൂടി മനസ്സിലാകുന്നത് സഹായകരമാണ്.

ചരിത്ര പശ്ചാത്തലം
ഖുസയ്യുബുനു കിലബിന്റായ് കാലത്താണ് ഹിജസിലെങ്ങും ചിതറി കിടന്നിരുന്ന ഖുറൈഷി ഗോത്രത്തെ എകൌപിപ്പികുന്നത്. അങ്ങനെ മക്കയെ തലസ്ഥാന നഗരിയാകുകയും തുടര്‍ന്ന് കഅബയുടെ പരിചരണം ഖുറൈശികളുടെ കൈയില്‍ വരികയും ചെയ്തു. ഖുറൈശികളുടെ അസൂത്രനപാടവം മറ്റു ഗോത്രക്കര്കിടയില്‍ ഖുറൈശികള്‍ക്ക് വലിയ മതിപ്പും സ്വാധീനവും നേടികൊടുത്തു.ഖുറൈഷികള്‍ ഇസ്മയില്‍ നബിയുടെ കുടുംബ പരമ്പരയില്‍ പെട്ടവരാണെന്നു അവരുടേ പിന്ഘമികളെ എടുത്തു പരിശോധിച്ചാല്‍ മനിസ്സിലകുന്നതാണ്. അവ ഇപ്രകരമാനെന്നു പറയപ്പെടുന്നു

ഇസ്മയില്‍ ->അദ്നാന്‍-> മുലര്ര്‍ ->ഇല്യാസ് ->മുദരികത്ത് ->ഖിനാനത്ത് ->ഉഹയ്യ്‌ ->നള്ര്->മാലിക് ->ഫിഅര്->ഗാലിബ് ->ലുഅയ്യിഅ->കഅബ്->മുറ്ര്‍ത്ത് ->ഖിലാബ് ->സയ്യിഅ->അബ്ദുല്‍ മനാഫ് -> ഹാഷിം ->അബ്ദുല്‍ മുത്വലിബ്-> അബ്ദുള്ള

ഇതില്‍ അബ്ദുമനാഫിന് നാലു പുത്രന്മാരുണ്ടായി: ഹാശിം, അബ്ദുശ്ശംസ്, മുത്ത്വലിബ്, നൌഫല്‍. ഇക്കൂട്ടത്തിലെ ഹാശിമാണ് അബ്ദുല്‍മുത്ത്വലിബിന്റെ പിതാവും പ്രവാചകന്റെ പ്രപിതാവും.
ഖുറൈശികള്‍ല പ്രധാനമായും അവരുടെ വ്യാപാരം നടത്തിയിരുന്നത് യമന്‍,
സിറിയ ,ഈജിപ്ത് ,ഇറാഖ് ,ഇറാന്‍,അബ്സീനിയ പോലുള്ള സ്ഥലങ്ങളിലെക്കായിരുന്നു.വഴിമധ്യേയുളള അറബിഗോത്രങ്ങളെല്ലാം, കഅ്ബയുടെ പരിചാരകരെന്ന നിലയില്‍ ഖുറൈശികളെ ആദരിച്ചിരുന്നുവെന്നത് മറ്റ് അറബി ഗോത്രങ്ങളുടെ വ്യാപാരസംഘങ്ങളെ അപേക്ഷിച്ച് ഖുറൈശി സാര്‍ഥവാഹകസംഘങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കി. ഹജ്ജ് കാലത്ത് ഖുറൈശികള്‍ ഹാജിമാര്‍ക്ക് ഉദാരമായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ പേരില്‍ എല്ലാവരും അവരോട് കൃതജ്ഞതയുളളവരായിരുന്നു. വഴിക്കുവെച്ച് തങ്ങളുടെ സാര്‍ഥക വാഹനങ്ങള്‍ കൊളളയടിക്കപ്പെടുമെന്ന് ഭയപ്പെടേണ്ട അവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല.ഇതെല്ലാം കണക്കുകൂട്ടിക്കൊണ്ട് ഹാശിം തന്റെ വ്യാപാര പദ്ധതി തയ്യാറാക്കുകയും മറ്റു മൂന്നു സഹോദരന്മാരെയും അതില്‍ പങ്കാളികളാക്കുകയും ചെയ്തു. സിറിയയിലെ ഗസ്സാന്‍ രാജാവില്‍നിന്ന് ഹാശിമും അബ്സീനിയന്‍ രാജാവില്‍നിന്ന് അബ്ദുശ്ശംസും യമനി നാടുവാഴികളില്‍നിന്നു മുത്ത്വലിബും ഇറാഖ് ഇറാന്‍ ഭരണകൂടങ്ങളില്‍നിന്ന് നൌഫലും വ്യാപാരസംരക്ഷണം നേടി. അങ്ങനെ അവരുടെ കച്ചവടം അതിവേഗം വളര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ഈ നാലു സഹോദരന്മാരും مُتَّجِرِين (വണിക്കുകള്‍) എന്ന പേരില്‍ പ്രസിദ്ധരായി. ചുറ്റുമുളള ഗോത്രങ്ങളുമായും രാജ്യങ്ങളുമായും സ്ഥാപിച്ച സൌഹാര്‍ദ ബന്ധത്തെ ആസ്പദമാക്കി അവര്‍ أَصْحَابُ الإيلاَف എന്നും വിളിക്കപ്പെട്ടിരുന്നു.ഇതാണ് സൂറയുടെ തുടക്കത്തില്‍ പറയുന്നത് "ഖുറൈശികളുടെ ഇണക്കം എത്ര അട്ബുധകരം".ഖുറൈശികള്‍ ഈ വിധം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മക്കയില്‍ അബ്റഹത്തിന്റെ ആക്രമണമുണ്ടായത്.പക്ഷേ, അല്ലാഹു അവന്റെ ശക്തിപ്രഭാവം കാണിച്ചു. പക്ഷിപ്പട ചരല്‍ക്കല്ലെറിഞ്ഞ് അറുപതിനായിരം ഭടന്മാരുളള അബ്സീനിയന്‍ സൈന്യത്തെ നശിപ്പിച്ചുകളഞ്ഞു.ഇതോടെ കഅ്ബ അല്ലാഹുവിന്റെ ഗേഹമാണെന്ന അറബികളുടെ വിശ്വാസം പൂര്‍വോപരി ദൃഢമായി.

വചന ലക്ഷ്യം
നബി(സ)യുടെ നിയോഗകാലത്തെ ഈ സാഹചര്യം ഏവര്‍ക്കും അറിയുന്നതായിരുന്നു. അതിനാല്‍ അതു പരാമര്‍ശിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഈ സൂറയിലെ നാലു കൊച്ചുവാക്യങ്ങളിലൂടെ ഖുറൈശികളോട് ഇത്രമാത്രം പറഞ്ഞുമതിയാക്കിയിരിക്കുന്നു: ഈ ഗേഹം (കഅ്ബ) വിഗ്രഹാലയമല്ല, അല്ലാഹുവിന്റെ ഗേഹമാണ് എന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്നു. ഈ മന്ദിരത്തിന്റെ തണലില്‍ നിങ്ങള്‍ക്കഭയമരുളിയതും, നിങ്ങളുടെ കച്ചവടത്തിന്റെ ഈ അഭിവൃദ്ധി, നിങ്ങളെ ക്ഷാമത്തില്‍നിന്നു രക്ഷിച്ച് ഇവ്വിധം സമൃദ്ധിയേകിയതും എല്ലാം അല്ലാഹുവിന്റെ മാത്രം അനുഗ്രഹമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഈ വസ്തുതകളെല്ലാം നിങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ആ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നാണ്.

لِإِيلَافِ = ഇണക്കിയതിനാല്‍ قُرَيْشٍ = ഖുറൈശികളെ

إِيلَافِهِمْ = അതായത്, അവരുടെ ഇണക്കം رِحْلَةَ = യാത്രയുമായി

الشِّتَاءِ = ശൈത്യകാലത്തെ وَالصَّيْفِ = ഉഷ്ണകാലത്തെയും

فَلْيَعْبُدُوا = അതിനാല്‍ അവര്‍ വഴിപ്പെടട്ടെ رَبَّ = നാഥനെ هَٰذَا

الْبَيْتِ = ഈ മന്ദിരത്തിന്റെ

الَّذِي أَطْعَمَهُم = അവര്‍ക്ക് ആഹാരം നല്‍കിയ مِّن جُوعٍ = വിശപ്പിന് وَآمَنَهُم = അവര്‍ക്ക് നിര്‍ഭയത്വവും നല്‍കിയ مِّنْ خَوْفٍ = പേടിക്കു പകരം



Sunday, July 4, 2010

ചെറിയ ചെറിയ പരോപകാരങ്ങള്‍


الْمَاعُونَ  (മദീനയില്‍ അവതരിച്ചത്)
പരലോക വിശ്വാസം മനുഷ്യനില്‍ ഏതുതരം സ്വഭാവമാണ് വളര്‍ത്തുകയെന്ന് വ്യക്തമാക്കുകയാണ് ഈ സൂറയുടെ ഉളളടക്കം. രണ്ടും മൂന്നും സൂക്തങ്ങളില്‍, പരസ്യമായി പരലോകത്തെ തളളിപ്പറയുന്ന സത്യനിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ മുസ്ലിമും എന്നാല്‍ മനസ്സില്‍ പരലോകത്തെയും അതിലെ രക്ഷാശിക്ഷകളെയും സംബന്ധിച്ച യാതൊരു സങ്കല്‍പവുമില്ലാത്തവനുമായ കപടവിശ്വാസിയുടെ അവസ്ഥയാണ് അവസാനത്തെ നാലു സൂക്തങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്. രണ്ടു തരം ആളുകളുടെയും പ്രവര്‍ത്തനരീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അനുവാചകരെ ഗ്രഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാഥാര്‍ഥ്യം ഇതാണ്: പരലോകവിശ്വാസമില്ലാതെ മനുഷ്യനില്‍ അടിയുറച്ച, സുഭദ്രമായ വിശിഷ്ട സ്വഭാവചര്യകള്‍ വളര്‍ത്താന്‍ കഴിയില്ല. 
  നബിമാര്‍ക്ക് അല്ലാഹു യാതാര്ത്യ ബോധങ്ങള്‍ നല്‍കിയിരുന്നു . അതു കൊണ്ട് തന്നെ അവരുടെ വിശ്വാസവും വളരെ ദൃഡമായിരുന്നു.    
അല്ലാഹു പല നബിമാരോടും  നേരിട്ട്‌ സംവദിച്ചു. അങ്ങനെ അതു വഴി അവര്‍ക്ക്‌ യാഥാര്‍ത്യം വെളിപ്പെടുത്തിക്കൊടുത്തു. ഇബ്രാഹീം നബി(അ) ക്ക് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും തന്‍റെ വിശ്വാസത്തിന്‍റെ  ഉറപ്പിനു വേണ്ടി അറിയാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു പക്ഷിയെ അറുത്തു നാലു ദിക്കുകളില്‍ വെച്ച്‌ പിന്നെ അവയെ വിളിച്ചപ്പോള്‍ അവ അദ്ദേഹത്തിന്‍റെ അടുത്തേക്ക് വന്നു  - അതിനെ ജീവിപ്പിച്ച്‌ കാണിച്ച്‌ കൊടുത്തു.
മൂസാ നബി(അ) ഫിര്‍ഔനെ ദീനിലേക്ക്‌ ക്ഷണിക്കാന്‍ ചെന്ന സന്ദര്‍ഭം, ഫിര്‍ഔനും അനുയായികളും മൂസാ നബിയെ പരിഹസിച്ചപ്പോള്‍ അല്ലാഹു നബിയോട്‌ അദ്ദേഹത്തിന്‍റെ വടി നിലത്തിടാന്‍ കല്‍പിച്ചു. അങ്ങനെ അതൊരു ഭീകരനായ പാമ്പായി മാറി ഫിര്‍-ഔണ്റ്റെ മുന്‍പില്‍ ഫണം വിടര്‍ത്തി നിന്നു പറഞ്ഞു      أمر لي  يا موسى  - "കല്‍പിക്കൂ ഓ മൂസാ.."  
നബിയുടെ കൈ കക്ഷത്തില്‍ വെച്ച്‌ പുറത്തെടുക്കാന്‍ കല്‍പിച്ചു. അപ്പോളത്‌ പ്രകാശിക്കുന്നതായി. 
ഇസ്രാഅ്‌ മിഅ്‌റാജ്‌ രാവില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ) യുമായി നേരിട്ട്‌ സംഭാഷണം നടത്തി. ഒരു റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അല്ലാഹുവും നബിയുമായുണ്ടായ സംഭാഷണത്തിന്‍റെ ഭാഗമാണ്‌ അത്തഹിയാത്തുവില്‍  നാം ആദ്യ ചൊല്ലുന്നത്‌ . അല്ലാഹുവിനെ കണ്ടു മുട്ടിയപ്പോള്‍ നബി പറഞ്ഞു : അത്തഹിയാതുല്‍ മുബാരകാതു സ്വലവാതു ത്വയ്യിബാതു ലില്ലാഹി -എല്ലാ അഭിവാദ്യങ്ങളും എല്ലാ അനുഗ്രഹങ്ങളും എല്ലാ തിരുമുല്‍കാഴ്ചകളും എല്ലാ നന്‍മകളും അല്ലാഹുവിന്നാണ്‌. അല്ലാഹു പ്രതിവചിച്ചു. അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ രഹ്മതുല്ലാഹി വ ബരകാതുഹു- അല്ലയോ നബിയെ താങ്കള്‍ക്ക്‌ അല്ലാഹുവിണ്റ്റെ രക്ഷയുണ്ടാവട്ടെ, കാരു ണ്യങ്ങളും അനുഗ്രഹങ്ങളും മലക്കുകള്‍ പറഞ്ഞു- ഞങ്ങളുടെ മേലും അല്ലാഹുവിണ്റ്റെ എല്ലാ സ്വാലിഹായ അടിമകളുടെ മെലും അല്ലാഹുവിണ്റ്റെ രക്ഷയുണ്ടാവട്ടെ! ഇസ്രാഅ്‌ മിഅ്‌റാജ്‌ രാവില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ) ക്കു നല്‍കിയ സമ്മാനമാണ്‌  നമസ്കാരം. 

അല്ലാഹുമായുള്ള സംഭാഷണമാണ് യഥാര്‍ഥത്തില്‍ നമസ്കാരം. പ്രാരംഭ പ്രാര്‍ഥനയില്‍ തുടങ്ങി , ഫാതിഹയിലൂടെയും മറ്റെല്ലാ ദിക്‌ര്കളിലും അവസാനം അത്തഹിയാതുവിലും നാം ചെയ്യുന്നത് അതാണ്‌ ! അല്ലാഹുവുമായുള്ള മുനാജാത്ത്‌ !   അത്‌ നമുക്ക്‌ യാഥാര്‍ത്യ ബോധം നല്‍കുന്ന ആരാധനയാണ്‌. അത്രയും പ്രാധാന്യം അതിനുള്ളതുകൊണ്ട്  തന്നെയാണ് മറ്റു ആരാധനാ കര്‍മ്മങ്ങള്‍ അവതരിച്ചതില്‍ നിന്നും വ്യത്യസ്തമായി അതു അവതരിച്ചത് . മറ്റെല്ലാ ആരാധനാ കര്‍മങ്ങളും അല്ലാഹു ജിബ്രീല്‍ വഴി നബിക്ക്‌ അറിയിച്ച്‌ കൊടുക്കുകയാണുണ്ടായത്‌. എന്നാല്‍ നമസ്കാരം മാത്രം അല്ലാഹു നബിയെ നേരിട്ട്‌ വിളിച്ച്‌ നല്‍കിയതാണ്‌. പരലോകത്ത്‌ ആദ്യം ചോദ്യം ചെയ്യപ്പെടുന്ന ആരാധനയും നമസ്കാരമാണ്‌. 
ഇത്രയും പ്രാധാന്യമുള്ള നമസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരെ  കുറിച്ച് ഈ സൂറത്തില്‍ താകീത് ചെയ്യുന്നുണ്ട്. അവര്‍ക്ക് നരകമാണ് ഒരുക്കി വെച്ചിട്ടുള്ളത്‌ . 
 فَوَيْلٌ لِّلْمُصَلِّينَ .  الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
 "എന്നാല്‍ സ്വന്തം നമസ്കാരത്തെക്കുറിച്ചശ്രദ്ധരാകുന്ന നമസ്കാരക്കാര്‍ക്ക് മഹാ നാശമാണുള്ളത്".

വാക്കര്‍ത്ഥം :
بِالدِّينِ =  മതത്തെ
فَذَٰلِكَ =  അത് الَّذِي يَدُعُّ =  ആട്ടിയകറ്റുന്നവനാണ് الْيَتِيمَ =  അനാഥയെ
وَلَا يَحُضُّ =  അവന്‍ പ്രേരിപ്പിക്കുന്നുമില്ല عَلَىٰ طَعَامِ =  അന്നംകൊടുക്കാന്‍ الْمِسْكِينِ =  അഗതിയുടെ
فَوَيْلٌ =  അതിനാല്‍ നാശം لِّلْمُصَلِّينَ =  നമസ്കാരക്കാര്‍ക്ക്
الَّذِينَ =  യാതൊരുത്തര്‍ هُمْ =  അവര്‍ عَن صَلَاتِهِمْ =  തങ്ങളുടെ നമസ്കാരത്തെപ്പറ്റി سَاهُونَ =  അശ്രദ്ധരാണ്
الَّذِينَ =  യാതൊരുത്തര്‍ هُمْ =  അവര്‍ يُرَاءُونَ =  അവര്‍ കാണിക്കാന്‍ വേണ്ടി ചെയ്യുന്നു
وَيَمْنَعُونَ =  അവര്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നു الْمَاعُونَ =  നിസ്സാരമായ പരസഹായം

Sunday, June 27, 2010

അല്‍ ‍-കൌസര്‍ (ധാരാളം അനുഗ്രഹം)

سورة  الكوثر (മക്കി)
പശ്ചാത്തലം:
മക്കയില്‍ നബി(സ) യും അനുയായികളും കൊടിയ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലം. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള നിരന്തരമായ ശാരീരിക പീഡന - മര്‍ദ്ദന മുറകള്‍ ,   സാമ്പത്തികമായി ഭദ്രതയില്ലായ്മ തുടങ്ങി വളരേയേറെ പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഈ സൂറത്ത്‌ അവതരിക്കുന്നത്‌.
ഹബ്ബാബ്നു അര്‍ത്ത്‌ (റ) നബിയുടെ അടുത്തു വന്നുകൊണ്ട്‌ വസ്‌ത്രം ഉയര്‍ത്തിക്കൊണ്ട്‌ മുതുകിലെ പാടുകള്‍ കാണിച്ചു കൊടുത്ത് കൊണ്ട്  ചോദിച്ചു:
 ألا تستنصر لنا ألا تدعو لنا
 "താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് സഹായമഭ്യര്‍ത്തിക്കുന്നില്ലയോ..പ്രാര്‍ഥിക്കുന്നില്ലയോ ?"


അപ്പോള്‍ റസൂല്‍ പറഞ്ഞു:
قد كان من قبلكم يؤخذ الرجل فيحفر له في الأرض فيجعل فيها فيجاء بالمنشار فيوضع على رأسه فيجعل نصفين ويمشط بأمشاط الحديد ما دون لحمه وعظمه فما يصده ذلك عن دينه
الله ليتمن هذا الأمر حتى يسير الراكب من صنعاء إلى حضرموت لا يخاف إلا الله والذئب على غنمه ولكنكم تستعجلون
"നിങ്ങള്‍ക്ക്‌ മുമ്പ് കഴിഞ്ഞു പോയവര്‍ അനുഭവിച്ചതൊന്നും നിങ്ങള്‍ അറിയില്ലയോ?. അവരുടെ മാംസം എല്ലുകളില്‍ വേര്‍പ്പെടുവോളം ഇരുമ്പിണ്റ്റെ ചീര്‍പ്പുകള്‍ കൊണ്ട്‌ ദേഹമാസകലം വാര്‍ന്നപ്പോഴും അത്‌ അവരെ അല്ലഹുവിന്റെ  ദീനില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരിപ്പിച്ചില്ല. ഒരു യാത്രക്കാരന്‌ സന്‍ആ മുതല്‍ ഹദറ മൌത്‌ വരെ അല്ലാഹുവിനെയും തന്‍റെ ആട്ടിന്‍ കൂട്ടങ്ങളെ പിടിച്ചേക്കാവുന്ന ചെന്നായയും അല്ലാതെ മറ്റൊന്നിനേയും ഭയക്കെണ്ടാത്ത അവസ്ഥ വരുവോളം അല്ലാഹു അവണ്റ്റെ ദീനിനിനെ നിലനിര്‍ത്തുക തന്നെ ചെയ്യും. നിങ്ങള്‍ ധൃതി വെക്കുകയല്ലേ?"

ഇങ്ങനെ തന്റെ അനുയായികളെ ആശ്വസിപ്പിക്കുകയും നല്ല ഒരു നാളെയെ കുറിച്ചുള്ള പ്രതീക്ഷ നല്‍കുകയും ചെയ്യുകയായിരുന്നു റസൂല്‍ (സ)ക്ക് ധാരാളം അനുഗ്രം എന്ന അര്‍ത്ഥത്തിലുള്ള കൌസര്‍  - നെ കുറിച്ച സന്തോഷ വാര്‍ത്തയുമായി ഈ സൂറത്ത് അവതരിക്കുന്നത് . എണ്ണമറ്റ നന്മകളുടെയും അനുഗ്രഹങ്ങളുടെയും ആധിക്യമാണ് കൌസര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് . തിരുമേനിക്ക് ഇഹലോകത്തും പരലോകത്തും ലഭിച്ച അതുല്യവും അത്യുല്‍കൃഷ്ടവുമായ സ്വഭാവഗുണങ്ങള്‍ അക്കൂട്ടത്തില്‍പെട്ടതാണ്. തിരുമേനിയുടെ പ്രവാചകത്വം, ഖുര്‍ആന്‍, ജ്ഞാനവിജ്ഞാനങ്ങള്‍ എന്നീ മഹാനുഗ്രഹങ്ങളും കൌസറിന്റെ ഭാഗം തന്നെ. തൌഹീദും അതില്‍പെടുന്നു. കൌസരില്‍ പെട്ട മറ്റൊരു അനുഗ്രഹമാണ് പരലോകത്ത് ലഭിക്കാന്‍ പോകുന്ന ഒരു തടാകം. അന്ത്യനാളില്‍ നബി(സ)ക്ക് പ്രദാനം ചെയ്യപ്പെടുന്നതാണ് . എല്ലാവരും العَطَش العَطَش (ദാഹം, ദാഹം) എന്ന് ആര്‍ത്തുകൊണ്ടിരിക്കുന്ന അതിക്ളേശകരമായ അവസരത്തിലായിരിക്കും അത് ലഭിക്കുക. തിരുമേനിയുടെ സമുദായം അതിനടുത്ത് അദ്ദേഹത്തെ സമീപിക്കും. അവര്‍ അതില്‍നിന്ന് ദാഹം തീര്‍ക്കും.

ഈ സൂറത്തിലെ രണ്ടാമത്തെ ആയത്തില്‍ : فَصَلِّ لِرَبِّكَ وَانْحَرْ എന്ന് പറയുന്നുണ്ട് .
"ആകയാല്‍ നിന്റെ നാഥനു വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക"
പ്രവാചകാ, താങ്കളുടെ നാഥന്‍ താങ്കള്‍ക്ക് ഇത്ര ഗംഭീരവും സമൃദ്ധവുമായ നന്മകള്‍ അരുളിയിട്ടുള്ളതിനാല്‍ താങ്കള്‍ അവന്നുവേണ്ടി നമസ്കരിക്കുകയും അവന്നുവേണ്ടി ബലിനടത്തുകയും ചെയ്യുക. 

ഈ ആശയം സൂറ അല്‍അന്‍ആം 162-163 സൂക്തങ്ങളില്‍ ഇങ്ങനെയാണ് അവതരിപ്പിച്ചിട്ടുള്ളത്:
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ . لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
"നീ പ്രഖ്യാപിക്കുക, എന്റെ നമസ്കാരവും ബലിയും എന്റെ ജീവിതവും മരണവും എല്ലാം അല്ലാഹുവിന്നുള്ളതാകുന്നു. അവന്നു പങ്കാളികളാരുമില്ല. അതാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ അവന് സമര്‍പ്പിച്ചവരില്‍ പെട്ട മുസ്ലിംകളില്‍  ഒന്നാമനാകുന്നു"
 നമസ്കാരത്തിനെ പ്രാധാന്യത്തെ കുറിച്ച സൂറത്തുല്‍ ബഖറ(45)ല്‍ ഇങ്ങനെ പറയുന്നു:
 وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ  ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ  - البقرة: ٤٥
"ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍. നമസ്കാരം ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്ന അനുസരണശീലരായ ദാസന്‍മാര്‍ക്ക്    അത് ഒട്ടും ഭാരമല്ലതാനും."
إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
 അല്ലാഹുവും അവന്‍റെ  മലക്കുകളും നബി(സ)ക്ക് മേല്‍ സ്വലാത്ത് ചൊല്ലുന്നു (അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു-കൂടുതല്‍ ഇവിടെ വായിക്കുക) , സത്യവിശ്വാസികളെ .. നിങ്ങളും അദ്ദേഹത്തിന്‍റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക . 


മൂന്നാമത്തെ ആയത്തില്‍

إِنَّ شَانِئَكَ هُوَ الْأَبْتَرُ   - "താങ്കളുടെ ശത്രുവാരോ  അവനാണ് കുറ്റിയറ്റവന്‍ ‍"
ابتر എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റിയറ്റവന്‍ ,വേരറ്റവന്‍ എന്നൊക്കെയാണ്


നബി(സ)യുടെ പുത്രന്‍ ഖാസിമിന്റെ മരണ ശേഷം അബൂ ലഹബ്   بتر محمد فى اليل    
"ഈ രാത്രി മുഹമ്മദ്‌ കുറ്റിയറ്റുപോയിരിക്കിന്നു." 
എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നബി(സ)യുടെ പുത്രന്‍റെ മരണം ആഘോഷിച്ചു. നബി(സ)യുടെ ആണ്‍ മക്കള്‍ ഇല്ലാതാവുന്നതോടെ നബി(സ)യുടെ വംശ പരമ്പര തന്നെ ഇല്ലാതാവുമെന്നും അതു വഴി ഇസ്ലാമിന്‍റെ പ്രചരണം തന്നെ അവസാനിച്ചു കൊള്ളുമെന്നും ഖുറൈശികള്‍ വ്യാമോഹിച്ചു .     
 എന്നാല്‍ ഖുര്‍ആന്‍  ഇതിനു ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞു. അത് സത്യമായി പുലരുകയും ചെയ്തു .
إِنَّ شَانِئَكَ هُوَ الْأَبْتَرُ 
"തീര്‍ച്ചയായും നിന്നോട് ശത്രുത പുലര്‍ത്തുന്നവര്‍ തന്നെയാണ് കുറ്റിയറ്റു പോയിരിക്കുന്നത്."  
ഇസ്ലാം മക്കയില്‍ മാത്രമല്ല ലോകത്താകമാനം പൂര്‍വോപരി ശക്തിയോടെ വ്യാപിച്ചു . ഖുറൈശികളും അവരുടെ കുതന്ത്രങ്ങളും മക്കയിതന്നെ ഒടുങ്ങിത്തീര്‍ന്നു. അബൂലഹബ് മറാരോഗം വന്ന് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു.

 വാക്കര്‍ത്തം :
إِنَّا =  നിശ്ചയമായും നാം أَعْطَيْنَاكَ =  നിനക്ക് നാം നല്‍കിയിരിക്കുന്നു الْكَوْثَرَ =  ധാരാളം നന്മ
فَصَلِّ =  അതിനാല്‍ നീ നമസ്കരിക്കുക لِرَبِّكَ =  നിന്റെ നാഥന്ന് وَانْحَرْ =  നീ ബലിയര്‍പ്പിക്കുകയും ചെയ്യുക
إِنَّ شَانِئَكَ =  നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ هُوَ =  അവന്‍ തന്നെയാണ് الْأَبْتَرُ =  വാലറ്റവന്‍